Psalms 26

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ;
ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ;
എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
3നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു;
നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.

4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;

കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;
ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.

6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും

നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
7ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു;
യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും
നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.

9പാപികളോടുകൂടി എന്റെ പ്രാണനെയും

രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;
അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

11ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;

എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ.
എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
12

Copyright information for MalULB